Thursday, March 10, 2011

പ്രിയ കൈരളി.. നിനക്കായ്‌ ......

പ്രകൃതീ നിന്നെ ഞാന്‍ വണങ്ങിടുന്നു ...എന്നും
നീ തന്നെ തീര്‍ത്തിടും സ്നേഹബന്ധങ്ങള്‍
നീ തന്നെ തീര്‍ത്തിടും വിഫലമോഹങ്ങള്‍
എന്തിനായ് നീ ഇത് ചെയ്തിടുന്നൂ എന്നും
എല്ലാം കണ്ചിമ്മും നിമിഷങ്ങള്‍ക്കായ്‌ മാത്രം
               നിന്‍ ചിത്തം ആര്‍ക്കും നിനയ്ക്കുവാന്‍ വയ്യല്ലോ..
               പ്രകൃതിതന്‍ ശക്തിയാല്‍  തകര്‍ത്തിടുമോരോന്നും  
               മന്നവനെപ്പോലും ദാരിദ്രനാക്കീടുന്നു  
               നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നടിന്ജീടുന്നു 
               സ്വപ്നങ്ങള്‍ ചീട്ടു  കൊട്ടാരങ്ങള്‍ പോലവേ
                എങ്ങും ദുഃഖം  തളം  കെട്ടിടുന്നു
                ഭ്രാന്തരായ് ത്തീരുന്നു   മനുഷ്യക്കോലങ്ങള്‍ 
പ്രകൃതീ.. നീ എന്നും ചൊരിഞ്ഞിടുന്നു സ്നേഹം
''സ്നേഹമാണെന്നും നല്കുന്നതാശ്വാസം 
അമിതമാം സ്നേഹം  നല്‍കുന്നു വിപത്തും 
അപ്രതീക്ഷിതമായ് ബന്ധങ്ങള്‍ തകരുന്നു 
അമിതമാം സ്നേഹം   ഖോരവിഷമെന്നു തോനുന്നു 
സ്നേഹത്തിന്‍ പൊരുള്‍ എന്തെന്നറിയില്ല
അതിന്‍ പോരുളെപ്പോഴും ഞാന്‍ തിരഞ്ജീടുന്നു''
               പ്രകൃതീ നിന്നെ ഞാന്‍ കാണുന്നു പല വിധം
               താതനായ് തായയായ് ശ്വാസമായ് സര്‍വ്വമായ്
               എന്നെന്നും നിന്നെ ഞാന്‍ സ്നേഹിചിടുന്നല്ലോ
               മമ മനമുരുകി കേഴുന്നു ഞാനെന്നും
               ലകഷ്യത്തിനായല്ല  മാല്‍സര്യത്തിന്നുമല്ല
               നിന്‍ സ്നേഹത്തിന്‍ തീഷ്ണത  കുറയരുതെന്നെന്നും
കലഹങ്ങള്‍ പരിഹാസം എന്നും ഞാന്‍ കാണുന്നു
അറിയില്ലെനിക്ക്‌ നിന്‍ എതിരാളി ആരെന്നു
''യുദാസിന്‍ ജീവന്‍ ഇപ്പോഴും ചുറ്റുന്നു''...
വികലമാകുന്നു മമ ചിന്തകള്‍ എപ്പോഴും
എങ്കിലും വിശ്വാസം മുറുകെപ്പിടിക്കുന്നു
ചപലമാം പ്രവര്‍ത്തികള്‍ നിന്നെ തളര്‍ത്തില്ല
എന്നുഞാനെപ്പോഴും ഉറച്ചു ചിന്തിക്കുന്നു
എങ്കിലും എന്‍ മനം വ്യാകുലമാവുന്നു 
എന്തുഞാന്‍ ചെയ്യണം ഇത്തരുത്തിലും
തെളിയുന്നില്ലോന്നുമെന്‍ ചിത്തത്തില്‍ഇപ്പോഴും
''കേരളം ഭ്രാന്താലയം ''  എന്നവാക്കുകള്‍
ശരിഎന്നു തോന്നുമിപ്പുതുവര്‍ഷത്തില്‍ത്തന്നെയും
              എങ്കിലും എന്നോര്‍മ്മയില്‍  ചേര്‍ത്തുവച്ചീടുന്നു ഞാന്‍
              ഹരിതകംപളം പുതച്ചോരെന്‍നാടും
              വയലേലകളും കുഞ്ഞുകൈത്തോടുകളും
              മാറ്റങ്ങള്‍ക്കായി പായുന്ന ജനതയുടെ 
              ''നല്ല'' മാറ്റങ്ങള്‍ക്കായ് ഞാന്‍ പ്രാര്‍ഥിച്ചിടാം എന്നും   
           
              
 

Friday, February 18, 2011

കൊയ്ത്തുകാലം



 കൊയ്ത്തിന്നിറങ്ങി രാവോളം പണി ചെയ്തോ
രമ്മതന്‍ മനമൊന്നു  തേങ്ങി
ചേക്കേറു വാനായി പറന്നകലുന്നൊരു അമ്മകിളിയെപ്പോലെ 
ഞാനുമെന്‍ പയ്തലിന്‍ ചാരത്തണയുവാന്‍ വെമ്പുന്ന മനവുമായി നില്പൂദൂരെ ....
വെമ്പുന്ന മനവുമായ്‌ നില്‍പ്പൂദൂരെ ...
ചേക്കേറുവാനായി പറന്നകലുന്നൊരു അമ്മക്കിളിയെപ്പോലെ ... 
          
എന്നുണ്ണി ചാരത്തനയുംപോള്‍ ഞാനവനെന്താണ്  നല്‍കുക ഓര്‍ത്തുപോയ് ഞാന്‍ 
എന്‍ മനതാരില്‍ തെളിയുന്നതെല്ലാം മങ്ങിയ വര്‍ണങ്ങള്‍ തന്‍  ചിത്രങ്ങള്‍ മാത്രം 
അങ്ങകലെ അരയാല്‍ കൊമ്പില്‍ കൂടനയുന്നൊരു അമ്മക്കിളിയും
കൊയ്ത്തിന്റെ പങ്കെന്തോ നല്‍കുന്നു തന്കുഞ്ഞിനും
എന്‍ മനമപ്പോഴും നിശബ്ദമായ് ക്കേനു.

അമ്മ  തന്‍ചാരതനഞ്ഞപ്പോള്‍ പൊന്നുണ്ണി
ചുമ്പിച്ചു പുന്ചിരിച്ചൂയലാടി
തന്‍ നെഞ്ചു നീറി പ്പുകഞ്ഞിടവേ അമ്മ 
നീട്ടി തന്‍ ശൂന്യമാം കയ്കള്‍ രണ്ടും 
മുത്തുകള്‍ പോഴിഞ്ഞവനുടെ കണ്ണില്‍ നിന്നെ-
ത്രയോ നേരമവള്‍ചേര്‍ത്ത്  ചുമ്പിച്ചു..
മുത്തം കൊടുത്തും നെറുകയില്‍ മെല്ലെ
തഴുകിയും സാന്ത്വനവാക്കും പകര്‍ന്നു ...

അമ്മേ കളിപ്പാനായ് വരികെന്റെകൂടെ 
ഞാന്‍ തനിച്ചെന്തുകളിക്കനാനിവിടെ?
പകലന്തിയോളം തനിച്ചിരുന്നിവിടെഞാന്‍
എന്നച്ചനെന്നടുത്തുണ്ടെങ്കില്‍ എന്ന് ഞാന്‍
ആശിച്ചു പോയി ചിലപ്പോഴൊക്കെ....

മനതാരില്‍ കോപം ഉണര്ന്നുവന്നെങ്കിലും
ഉണ്ണിയെ നെഞ്ചോടു ചേര്‍ത്ത് തഴുകി
അമ്മതന്‍ കണ്ണില്‍ നിന്നുതിര്‍ന്നു വീണശ്രുക്കള്‍-
തന്‍ പോള്ളലരിയാതെ തുടച്ചു ഉണ്ണിക്കയ്കള്‍
അമ്മതന്‍ പൂമുഖം പ്രഭചൊരിഞ്ഞു
കൂടെ തൂകിനാള്‍ മന്നസ്മിതവുമുണ്ണിക്കായ്‌
ഉണ്ണിക്കവില്‍ രണ്ടും ചുവന്നു തുടുത്തു
പിന്നമ്മയുമായി ഒളിച്ചുകളിച്ചു

"ചൂരിയന്‍ "  പടിഞ്ഞാറ് താഴ്ന്നുപോയി
എന്ച്ചോരുപാട്  പേടിയായി.
ഒരു പാട്ടുപാടുമോ അമ്മേ എനിക്കിനി
ഉറങ്ങുവാനുള്ള നേരമായി.

കലത്തിലെ പഴം കഞ്ഞി ഉണ്ണിക്കായ്‌ നീട്ടിയവള്‍
ഉണ്ണിക്കയ്‌ കൊണ്ടോരുപിടിഅമ്മയ്ക്കായും നീട്ടി
അമ്മ കണ്ടൂകലം ശൂന്യമായി
ഉണ്ണിപരഞ്ഞൂ  ...........
അമ്മേ വിശപ്പില്ലെനിക്കിന്നുരങ്ങുവാന്‍  നേരമായ്
 വിങ്ങി വിങ്ങി അമ്മ താരാട്ട് പാടി
ഒരു ചെറു നൊമ്പരം തിങ്ങിയ കൊയ്തുപാട്ട്..
നെരംപുലര്‍ന്നപ്പോള്‍ അമ്മപോയി
പുഞ്ചവയലുകള്‍ കൊയ്യാനായ്
വീണ്ടും തന്‍ കുഞ്ഞിന്ന് അഷ്ടിക്കായ്‌ .......

Monday, February 14, 2011

ആദ്യ ചുവട്

.




ആദ്യ കാല്‍വെപ്പ്‌  ഈ ബൂലോകത്തേക്ക്..  
പ്രതീക്ഷകളോടെ.